അമാനുഷികതകള്‍, ഹദീസുകള്‍

23) അബ്ദുല്ലാ(റ) നിവേദനം: അമാനുഷിക സംഭവങ്ങളെ ഞങ്ങള്‍ ദൈവീകാനുഗ്രഹമായാണ് ഗണിച്ചിരുന്നത്. നിങ്ങളാവട്ടെ അവയെ ദൈവത്തില്‍ നിന്നുളള ശിക്ഷയായി ദര്‍ശിക്കുന്നു. ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. വെളളം വളരെ കുറവാണ്. നബി(സ) അരുളി അല്പം വെളളം ആരുടെയെങ്കിലും അടുക്കല്‍ ബാക്കിയുണ്ടോ എന്ന് അന്വേഷിക്കുക. സഹാബിമാര്‍ അല്പം വെളളമുളള ഒരു പാത്രം കൊണ്ടുവന്നു. നബി(സ)കൈ ആ പാത്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം അരുളി: അനുഗ്രഹീതമായ ശുദ്ധജലം ആവശ്യമുളളവര്‍ മുന്നോട്ട് വരിക. ഈ അനുഗ്രഹം അല്ലാഹുവിങ്കല്‍ നിന്നത്രെ. നബി(സ)യുടെ വിരലുകള്‍ക്കിടയിലൂടെ വെളളം ഉറവ് എടുക്കുന്നത് ഞാന്‍ കണ്ടു. ആഹാരം കഴിക്കുമ്പോള്‍ ആഹാര പദാര്‍ത്ഥങ്ങളുടെ തസ്ബീഹ് ഞങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. (ബുഖാരി. 4. 56. 779)