ഖസ്വുറ് നമസ്കാരം , ഹദീസുകള്‍

1) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) പത്തൊമ്പത് ദിവസം ഖസ്റാക്കിക്കൊണ്ട് (മക്കാവിജയ വേളയില്‍) അവിടെ താമസിച്ചു. ഞങ്ങള്‍ യാത്ര ചെയ്യുകയും ഒരു സ്ഥലത്തു 19 ദിവസം വരെ താമസിക്കുകയും ചെയ്താല്‍ ഖസ്റാക്കും. വര്‍ദ്ധിപ്പിച്ചാല്‍ പൂര്‍ത്തിയാക്കും. (ബുഖാരി. 2. 20. 186)
 
2) അനസ്(റ) നിവേദനം: ഞങ്ങള്‍ നബി(സ) യോടൊപ്പം (ഹജ്ജുത്തൂല്‍ വദാഇല്‍) മദീനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. ആ യാത്രയില്‍ മദീനയിലേക്ക് മടങ്ങും വരെ നബി(സ) ഈ രണ്ട് ഈ രണ്ട് റക്ക്അത്തുകളായിട്ടാണ് നമസ്കരിച്ചിരുന്നത്. ഇത് പറഞ്ഞപ്പോള്‍ നിങ്ങള്‍ മക്കയില്‍ കുറച്ച് ദിവസം താമസിച്ചിരുന്നോ എന്ന് ചിലര്‍ ചോദിച്ചു. ഞങ്ങള്‍ പത്തുദിവസം താമസിച്ചുവെന്ന് അനസ്(റ) മറുപടി പറഞ്ഞു. (ബുഖാരി. 2. 20. 187)
 
3) അബ്ദുല്ല(റ) നിവേദനം: ഞാന്‍ നബി(സ) യോടൊപ്പം മിനായില്‍ വെച്ച് രണ്ടു റക്അത്തു ഖസ്റാക്കി നമസ്കരിച്ചിട്ടുണ്ട്. അബൂബക്കര്‍, ഉമര്‍ എന്നിവരോടൊപ്പം ഉസ്മാന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിലും രണ്ടു റക്ക് അത്തു തന്നെയാണ് നമസ്കരിച്ചിരുന്നത്. അവസാന ഘട്ടങ്ങളില്‍ ഉസ്മാന്‍ പൂര്‍ത്തിയാക്കി നമസ്കരിക്കുകയാണ് ചെയ്തിരുന്നത്. (ബുഖാരി. 2. 20. 188)
 
4) ഹാരിസത്തു(റ) പറയുന്നു: ഞങ്ങള്‍ തികച്ചും നിര്‍ഭയരായിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ നബി(സ) ഞങ്ങളെയും കൂട്ടി മിനായില്‍ വെച്ച് രണ്ട് റക്ത്താക്കി നമസ്കരിച്ചിട്ടുണ്ട്. (ബുഖാരി. 2. 20. 189)
 
5) അബ്ദുറഹ്മാന്‍(റ) നിവേദനം: ഉസ്മാന്‍(റ) മിനായില്‍ വെച്ച് (ഖസ്റാക്കാതെ) ഞങ്ങളേയുമായി നാല് റക്അത്തു നമസ്കരിച്ചു. ഇതിനെ സംബന്ധിച്ച് അബ്ദുല്ലാഹിബ്നുമസ്ഊദി(റ)നോട് ചിലര്‍ ചോദിച്ചു. ഇന്നാലില്ലാഹിവഇന്നഇലൈഹിറാജിഊന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ശേഷം അദ്ദേഹം പറഞ്ഞു. ഞാന്‍ നബി(സ)യുടെ കൂടെ മിനായില്‍ വെച്ച് രണ്ട് റക്അത്തു ഖസ്റാക്കി നമസ്കരിച്ചിട്ടുണ്ട്. അബൂബക്കര്‍(റ) ഉമര്‍(റ) എന്നിവരുടെ കൂടെയും മിനായില്‍ വെച്ച് രണ്ടു റക്അത്തു നമസ്കരിച്ചിട്ടുണ്ട്. ആ നാല് റക്അത്തുകളുടെ സ്ഥാനത്ത് അല്ലാഹുവിങ്കല്‍ സ്വീകാര്യങ്ങളായ രണ്ട് റക്അത്തു നമസ്കരിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായെങ്കില്‍ എന്നാണ് ഞാന്‍ ആശിക്കുന്നത്. (ബുഖാരി. 2. 20. 190)
 
9) ആയിശ:(റ) നിവേദനം: നമസ്കാരം ആദ്യം ഈ രണ്ട് റക്ക്അത്തു വീതമായിരുന്നു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നത്. യാത്രയില്‍ അതു അപ്രകാരം തന്നെ സ്ഥിരപ്പെടുത്തി. നാട്ടിലെ നമസ്കാരത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സുഹ്രി(റ) പറയുന്നു. ആയിശ:(റ)യുടെ സ്ഥിതി എന്താണ്!. അവര്‍ യാത്രയില്‍ പൂര്‍ത്തിയാക്കി (നാല് റക്ക്അത്തു) നമസ്കരിക്കുന്നുണ്ടല്ലോ? എന്ന് ഞാന്‍ ഉറ്വ:(റ) യോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഉസ്മാന്‍(റ) വ്യാഖ്യാനിച്ചതുപോലെ അവരും വ്യാഖ്യാനിച്ചു. (ബുഖാരി. 2. 20. 196)
 
10) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) വേഗം എത്തേണ്ട യാത്രയിലാണെങ്കിലും മഗ്രിബ് നമസ്കാരം (ഇശാ നമസ്കാരത്തിലേക്ക്) പിന്തിക്കും. എന്നിട്ട് മഗ്രിബും ഇശായും ജംഅ് ആക്കി നമസ്കരിക്കും. സാലിം(റ) പറയുന്നു. അബ്ദുല്ല ധൃതിയുള്ള യാത്രയില്‍ അപ്രകാരം ചെയ്യാറുണ്ട്. സാലിം(റ) പറയുന്നു: ഇബ്നു ഉമര്‍(റ) മുസ്ദലിഫയില്‍ വെച്ച് മഗ്രിബിന്റെയും ഇശായുടെയും ഇടയില്‍ ജംഅാക്കാറുണ്ട്. സാലിം(റ) പറയുന്നു. ഇബ്നു ഉമര്‍(റ) മഗ്രിബ് നമസ്കാരത്തെ പിന്തിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സ്വഫിയ്യ: ക്ക് രോഗമാണെന്ന വിവരം അദ്ദേഹത്തിന് ലഭിക്കുകയും അദ്ദേഹത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നമസ്കാരത്തിന്റെ സമയമായി. ഇബ്നു ഉമര്‍(റ) പറഞ്ഞു: നീ യാത്ര ചെയ്യുക. രണ്ടോ മൂന്നോ മൈല്‍ ഞങ്ങള്‍ യാത്ര ചെയ്തപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി അദ്ദേഹം നമസ്കരിച്ചു. അനന്തരം അദ്ദേഹം പറഞ്ഞു. നബി(സ)ക്ക് യാത്ര ധൃതിയുള്ളതാകയാല്‍ ഇപ്രകാരം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അബ്ദുല്ല(റ) പറയുന്നു: നബി(സ)ക്ക് വേഗം എത്തേണ്ട യാത്രയിലാണെങ്കില്‍ മഗ്രിബ് നമസ്കാരം അദ്ദേഹം പിന്തിക്കും. എന്നിട്ട് മഗ്രിബ് മൂന്ന് റക്അത്തായിട്ടു തന്നെ നമസ്കരിച്ച് സലാം വീട്ടും. എന്നിട്ട് അധികം താമസിയാതെ രണ്ട് റക്അത്തു ഇശാ നമസ്കരിക്കും. എന്നിട്ട് സലാം ചൊല്ലും. അര്‍ദ്ധരാത്രി തഹജ്ജൂദിനു വേണ്ടി എഴുന്നേല്‍ക്കും വരെ നബി(സ) ഒരു സുന്നത്തും നമസ്കരിക്കുകയില്ല. (ബുഖാരി. 2. 20. 197)
 
12) ജാബിര്‍(റ) നിവേദനം: വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഖിബ്ലയുടെ ഭാഗത്തുനിന്ന് തെറ്റിക്കൊണ്ട് നബി(സ) സുന്നത്തു നമസ്കരിക്കാറുണ്ട്. (ബുഖാരി. 2. 20. 199)
 
19) ഇബ്നു ഉമര്‍(റ) നിവേദനം: ഞാന്‍ നബി(സ)യെ സഹവസിച്ചിട്ടുണ്ട്. അവിടുന്ന് യാത്രയില്‍ രണ്ട് റക്അത്തില്‍ കൂടുതലായി നമസ്കരിക്കാറില്ല. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരേയും ഞാന്‍ സഹവസിച്ചിട്ടുണ്ട്. അവരും രണ്ടു റക്അത്തില്‍ കൂടുതലായി (സുന്നത്തു) വര്‍ദ്ധിപ്പിക്കാറില്ല. (ബുഖാരി. 2. 20. 206)
 
22) അനസ്(റ) നിവേദനം: സൂര്യന്‍ ആകാശമധ്യത്തില്‍ നിന്ന് തെറ്റുന്നതിന്റെ മുമ്പ് നബി(സ) യാത്ര പുറപ്പെട്ടാല്‍ ളുഹ്റിന് അസറിന്റെ സമയത്തിലേക്ക് പിന്തിക്കും. ശേഷം അവയുടെ ഇടയില്‍ ഒരുമിച്ച് കൂട്ടി നമസ്കരിക്കും. സൂര്യന്‍ തെറ്റിയ ശേഷമാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ ളുഹ്ര്‍ നമസ്കരിച്ച് വാഹനത്തില്‍ കയറും. (ബുഖാരി. 2. 20. 212)